ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ റായ്പൂരിൽ വെച്ച് നടന്ന 'ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്‍റെ' കോൺക്ലേവിൽ സംസാരിക്കുമ്പോഴാണ് രഘുറാം രാജൻ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 'ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് എന്തുകൊണ്ട് ലിബറൽ ജനാധിപത്യം ആവശ്യമാണ്' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
'രാജ്യത്ത് കൊവിഡ് മൂലം നിരവധി ആളുകളാണ് മരണപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ എന്നിട്ടും കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്ന കാര്യത്തില്‍ മോശംപ്രകടനമാണ് നടത്തിയത്. അതിനാല്‍ കേന്ദ്ര സര്‍ക്കാരിനെ ആര്‍ എസ് എസ് രാജ്യദ്രോഹികള്‍ എന്നു വിളിക്കുമോ'യെന്നാണ് രഘുറാം രാജന്‍ ചോദിച്ചത്.
രാഹുല്‍ഗാന്ധിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദീർഘകാലത്തെ ലോക്ക് ഡൗണ്‍ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒട്ടും ശുഭകരമാകില്ലെന്നും രഘുറാം രാജൻ കൂട്ടിച്ചേര്‍ത്തു.